Monday, December 17, 2007

കോതമംഗലം: വധഭീഷണിയുമായി വനിതാ മെമ്പറും

  • വനിതാ കമ്മീഷന്റെ നിലപാട്‌ വിമര്‍ശിക്കപ്പെടുന്നു
സ്വന്തം ലേഖിക

കൊച്ചി: ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്ത്‌ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ പേരില്‍ വാസ്തവം ലേഖകന്‌ വനിതാ മെമ്പറുടെയും വധഭീഷണി.

ശനിയാഴ്ചയാണ്‌ മൊബെയില്‍ഫോണിലൂടെ വനിതാ മെമ്പര്‍ വധഭീഷണി മുഴക്കിയത്‌. 9846985821 നമ്പര്‍ മൊബെയില്‍ നിന്നാണ്‌ ലേഖകന്‌ വധഭീഷണി വന്നത്‌. അതിനുമുന്‍പ്‌ മാധ്യമപ്രവര്‍ത്തകനും ഭീഷണിപ്പെടുത്തിയിരുന്നു. കൂട്ടിക്കൊണ്ടുപോകലിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതിന്റെയും പോലീസ്‌ കേസ്‌ തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുന്നതിന്റെയും വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയവരും കോതമംഗലം പോലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളും മണല്‍മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയും ചേര്‍ന്ന്‌ ഗൂഢാലോചന നടത്തി ലേഖകനെ വധിക്കാന്‍ നേര്യമംഗലം മണല്‍മാഫിയയ്ക്ക്‌ ക്വട്ടേഷനും കൊടുത്തിരുന്നു.

വനിതാ മെമ്പറുടെ വധഭീഷണി കൂടിയുണ്ടായതോടെ വാസ്തവം പുറത്തുകൊണ്ടുവന്ന വസ്തുതകള്‍ ശരിയാണെന്ന്‌ തെളിഞ്ഞിരിക്കുന്നു. കോണ്‍സ്റ്റബിളും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന്‌ ചമച്ച കഥകള്‍ പ്രതികളെ രക്ഷിക്കാനാണെന്നും വ്യക്തമായിരിക്കുന്നു.

ഏറ്റവുമൊടുവില്‍ പെണ്‍കുട്ടി പറഞ്ഞതായി മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌. ഒന്നാം പ്രതിയെന്ന്‌ പോലീസ്‌ പറയുന്ന ഫോട്ടോഗ്രാഫര്‍ ഐസോളും സംഘവും പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയെന്നും രണ്ടു ദിവസം ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിച്ചശേഷം മൂവാറ്റുപുഴയില്‍ ഇറക്കിവിട്ടുവെന്നും മനംനൊന്ത്‌ കടലില്‍ ചാടാനും പെണ്‍കുട്ടി കന്യാകുമാരിക്ക്‌ പോയെന്നും അവിടെവച്ച്‌ പോലീസിന്റെ പിടിയിലായെന്നും പോലീസ്‌ പെണ്‍കുട്ടിയെ മൂവാറ്റുപുഴയ്ക്ക്‌ ബസില്‍ കയറ്റിവിട്ടെന്നും മൂവാറ്റുപുഴയിലെത്തിയപ്പോള്‍ നൗഫല്‍, റസല്‍, ഷമീര്‍, ഷിയാസ്‌, റോബിന്‍ എന്നിവരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട്‌ വല്ലാര്‍പാടം പള്ളിക്കുസമീപം ഉപേക്ഷിക്കുകയായിരുന്നു എന്നൊക്കെയാണ്‌ വാര്‍ത്ത.

മൂവാറ്റുപുഴയില്‍നിന്ന്‌ ആത്മഹത്യചെയ്യാന്‍ പെണ്‍കുട്ടി കന്യാകുമാരിക്ക്‌ പോയിയെന്നും അവിടെവച്ച്‌ പോലീസ്‌ പിടിയിലായ പെണ്‍കുട്ടി മൂവാറ്റുപുഴയിലെത്തിയപ്പോള്‍ പീഡകസംഘം കാത്തുനിന്ന്‌ സ്വീകരിച്ചുവെന്നുമൊക്കെ വിശ്വസിക്കാന്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞേക്കും. പക്ഷെ...

പോലീസിന്റെ ഈ നിലപാടിനെതിരെ ബിജെപി 19-ാ‍ം തീയതി പിണ്ടിമന പഞ്ചായത്ത്‌ ഓഫീസിനുമുന്നില്‍ നിശാധര്‍ണ നടത്തുന്നു. (17ന്‌ എന്ന്‌ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്‌ ശരിയല്ല).

പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉന്നതര്‍ക്ക്‌ കാഴ്ചവച്ച വിവരം മറച്ചുവയ്ക്കാന്‍ പോലീസും തല്‍പ്പരകക്ഷികളും നടത്തുന്ന നീക്കങ്ങള്‍ വിവാദമായിട്ടും വനിതാ കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെടാത്തത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. കമ്മീഷന്റെ ഈ നിലപാടിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നതായാണ്‌ വിവരം. പോലീസും തല്‍പ്പരകക്ഷികളും കേസ്‌ അട്ടിമറിക്കുന്നതില്‍ തല്‍ക്കാലം വിജയിച്ചിരിക്കുകയാണ്‌. എന്നാല്‍ കേസിന്റെ ഉള്ളുകള്ളികള്‍ മുഴുവന്‍ അടുത്ത ദിവസങ്ങളില്‍ വാസ്തവം പ്രസിദ്ധീകരിക്കുന്നതാണ്‌.

1 comments :

  1. നവരുചിയന്‍ said...

    ബാക്കി ന്യൂസ് കൂടി വരാന്‍ കാത്തിരിക്കുന്നു .