Saturday, December 15, 2007

കോതമംഗലം: വാസ്തവം ലേഖകന്‌ വധഭീഷണി

  • പോലീസും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഗൂഢാലോചനയില്‍
  • ക്വട്ടേഷന്‍ നേര്യമംഗലം മണല്‍മാഫിയക്ക്‌
  • ക്രൈംബ്രാഞ്ച്‌ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖിക
കൊച്ചി: ഹോം നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവയ്ക്കാന്‍ കൂട്ടിക്കൊണ്ടുപോയ സംഘത്തെ സംരക്ഷിച്ച്‌ വാര്‍ത്ത വളച്ചൊടിച്ച പോലീസിന്റെയും മാധ്യമപ്രവര്‍ത്തകന്റെയും ഗൂഢാലോചനകള്‍ റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ പേരില്‍ വാസ്തവം ലേഖകന്‌ വധഭീഷണി.

മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിളാണ്‌ ഇതിനുള്ള ക്വട്ടേഷന്‍ നേര്യമംഗലത്തെ മണല്‍മാഫിയയ്ക്ക്‌ നല്‍കിയതെന്ന്‌ വ്യക്തമായി. കൂടാതെ ചിപ്സ്‌ വ്യാപാരിയുടെ സുഹൃത്ത്‌ എന്നവകാശപ്പെട്ട്‌ മറ്റൊരു വ്യക്തിയും ലേഖകനെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്‌.

മണല്‍മാഫിയയുമായി ബന്ധമുള്ള കോതമംഗലം സ്റ്റേഷനിലെ കോണ്‍സ്റ്റബിളും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്നാണ്‌ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്‌ പ്രചരിപ്പിക്കുന്നത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ കോതമംഗലത്തും പരിസരത്തുമുള്ള ചില പെണ്‍വാണിഭക്കാരാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വഴിനീളെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌. കൂടാതെ അഞ്ചിലധികം പ്രതികള്‍ കൂടി ഈ കേസിലുണ്ടെന്ന്‌ ഇവര്‍ പ്രചരിപ്പിക്കുന്നത്‌.

കോതമംഗലം സിഐയെ ശബരിമല ഡ്യൂട്ടിക്ക്‌ നിയോഗിച്ചുവെന്നും അതുകൊണ്ട്‌ അന്വേഷണം മരവിച്ചുവെന്നും ഇവര്‍ വാര്‍ത്ത പ്രചരിപ്പിച്ചിട്ടുണ്ട്‌. കുറുപ്പംപടി സിഐയെ ആണ്‌ ശബരിമല ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ളത്‌.


പെണ്‍കുട്ടിയെ തിരുവനന്തപുരത്ത്‌ കൊണ്ടുപോയവരെക്കുറിച്ചും ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചവരെക്കുറിച്ചും തിരുവനന്തപുരത്തുവച്ച്‌ പീഡിപ്പിച്ചവരെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പെണ്‍കുട്ടി കോതമംഗലം പോലീസിന്‌ നല്‍കിയതാണ്‌. എന്നാല്‍ ആ ദിശയിലുള്ള അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്‌. തല്‍പ്പരകക്ഷികളെ സംരക്ഷിക്കാന്‍ ഈ കേസില്‍ നിരപരാധികളായവരെയാണ്‌ പ്രതികളായി ചിത്രീകരിച്ചിട്ടുള്ളതും കസ്റ്റഡിയിലെടുത്തിട്ടുള്ളതും. ഇത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.

പെണ്‍കുട്ടിയെ പീഡിപ്പിച്ച യഥാര്‍ത്ഥ പ്രതികളെ ലോക്കല്‍ പോലീസ്‌ സംരക്ഷിക്കുകയാണെന്നും അതുകൊണ്ട്‌ അന്വേഷണം മറ്റൊരു ഏജന്‍സിക്ക്‌ വിടണമെന്നും കേരള യൂത്ത്‌ ഫ്രണ്ട്‌ (ബി) സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ആവശ്യപ്പെട്ടു.

ഈ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ശക്തിപ്പെടുത്തണമെന്നും കോതമംഗലം താലൂക്ക്‌ പൗരസമിതിക്കുവേണ്ടി പൗലോസ്‌ തങ്കച്ചന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ സംരക്ഷിച്ച്‌ കേസന്വേഷണം വഴിതിരിച്ചുവിടുന്ന പോലീസ്‌ നിലപാടിനെതിരെ പിണ്ടിമന പഞ്ചായത്ത്‌ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച സായാഹ്ന ധര്‍ണ നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്‌.

പെണ്‍കുട്ടിയെ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ പെണ്‍കുട്ടി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരിയാണെന്ന വാര്‍ത്തയും തട്ടിക്കൊണ്ടുപോയി എന്നു പറയപ്പെടുന്ന ദിവസം രാവിലെ പെണ്‍കുട്ടി ആ സ്ഥാപനത്തിലെത്തിയിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നതോടെയാണ്‌ കേസന്വേഷണത്തിന്റെ സ്വഭാവം മാറ്റിമറിക്കുന്നരീതിയിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌. അതായത്‌ പെണ്‍കുട്ടിയെ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചവരെ സംരക്ഷിക്കാന്‍ സമുദായതലത്തിലും ഉന്നതസമ്മര്‍ദ്ദമുണ്ടെന്ന്‌ വ്യക്തമാകുന്നു.

ഇതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഉണ്ടെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ കോതമംഗലത്തെയും പരിസരത്തെയും ഓട്ടോറിക്ഷാ തൊഴിലാളികളില്‍ വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്‌. ആരെന്ത്‌ വൃത്തികേട്‌ കാണിച്ചാലും ഓട്ടോറിക്ഷാ തൊഴിലാളികളുടെ നെഞ്ചത്തുകയറുന്ന സ്വഭാവമാണ്‌ കോതമംഗലം പോലീസിനുള്ളതെന്ന്‌ ഇവര്‍ ആരോപിക്കുന്നു.

2 comments :

  1. G.MANU said...

    keralam engottu?? :(

  2. വിന്‍സ് said...

    aa penninte support pidichu kureey aanungaludey nenjathottu keerunnathu oru maathiri chettatharam thanney aanu. oru penniney randu pravasyam thatti kondu poovuka, kanyakumariyil tour nadathuka, parasyamayi kadayil pooyi chaaya kudikkuka...avasanam kai niraye kaasum kitty police pokkiyappol kuttam peedanam.