Tuesday, December 18, 2007

സ്മാര്‍ട്ട്‌ സിറ്റിയില്‍ ചുവന്ന തെരുവുകള്‍ പെരുകുന്നു

കെ.പി. അജികുമാര്‍
കൊച്ചി: കുടിവെള്ളക്ഷാമവും കൊതുക്ശല്യവും വാഹനക്കുരുക്കും നഗരവാസികളുടെ നിത്യജീവിതം നരകമാക്കുമ്പോഴും സ്മാര്‍ട്ട്‌ സിറ്റിയാകാന്‍ കൊതിക്കുന്ന കൊച്ചിയില്‍ ചിലര്‍ മുന്‍പേ പറക്കുന്ന പക്ഷികളാകുന്നു.
കൊച്ചിയിലെ റോഡുകള്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ പോലും ദുഷ്കരമായി സ്ഥിതിചെയ്യുമ്പോള്‍ സ്മാര്‍ട്ട്സിറ്റിയില്‍ എല്ലാ സംവിധാനങ്ങളുമുള്ള ചുവന്ന തെരുവുകള്‍ പെരുകി വരുന്നതായാണ്‌ വാര്‍ത്ത.

അതിന്റെ ഏറ്റവും ഒടുവിലത്തെ വാര്‍ത്തയായിരുന്നു കളമശ്ശേരിയിലെ നക്ഷത്രവേശ്യാലയത്തില്‍ നടന്ന റെയ്ഡും സിനിമാനടി രേഷ്മ അടക്കമുള്ള 6 പേരുടെ അറസ്റ്റും.

കാക്കനാട്‌ എന്‍പിഒഎല്ലിന്‌ സമീപം പതിനായിരം രൂപ മാസവാടക്കായിരുന്നു ഈ നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്‌. ഐടി മേഖലയില്‍ ജോലിചെയ്യുന്നവരെ ലക്ഷ്യമിട്ട്‌ 6 മാസം മുമ്പാണ്‌ സ്ഥാപനം തുടങ്ങിയത്‌. മണിക്കൂറിന്‌ 15,000 രൂപ മുതല്‍ 25,000 രൂപവരെയാണ്‌ ഇടപാടുകാരില്‍ നിന്ന്‌ ഈടാക്കിയിരുന്നത്‌. മൊബെയില്‍ ഫോണിലൂടെയായിരുന്നു കച്ചവടം ഉറപ്പിച്ചിരുന്നത്‌.

സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബാംഗ്ലൂര്‍ സ്വദേശിനി സിമ്രാന്‍ (21), കൊല്ലം പുനലൂര്‍ സ്വദേശിനി രമ്യ (19), ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനി ബീന (35), സ്ഥാപനം നടത്തിപ്പുകാരായ വയനാട്‌ വൈത്തിരി സ്വദേശി ജോമോന്‍ (27), ഇടപാടുകാരനായി എത്തിയ അങ്കമാലി സ്വദേശി ജിയോഫിന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌.

നേരത്തെ തിരുമ്മുകേന്ദ്രങ്ങളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും മറവില്‍ നഗരത്തില്‍ തഴച്ചു വളര്‍ന്നിരുന്ന പെണ്‍വാണിഭം പോലീസിന്റെ നിരന്തരമായ റെയ്ഡിനെ തുടര്‍ന്ന്‌ ആലുവ, തൃപ്പൂണിത്തുറ, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പറിച്ചുനടപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും പോലീസിന്റെ എല്ലാ വലക്കണ്ണികളും പൊട്ടിച്ച്‌ പെണ്‍വാണിഭ സംഘങ്ങള്‍ കൊച്ചിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ്‌. സ്മാര്‍ട്ട്‌ സിറ്റിയും ഐടി മേഖലയുടെ വളര്‍ച്ചയും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും മുന്നില്‍ക്കണ്ടുകൊണ്ട്‌ നഗരത്തെ ചുവന്നതെരുവാക്കാനാണ്‌ ഇവരുടെ ശ്രമം.

കഴിഞ്ഞ ദിവസം പ്ലേ സ്കൂളിന്റെ മറവില്‍ നടത്തിവന്നിരുന്ന ആയുര്‍വേദ തിരുമ്മു-അനാശാസ്യ കേന്ദ്രം പോലീസ്‌ റെയ്ഡ്‌ ചെയ്ത്‌ നാലുപേരെ അറസ്റ്റ്‌ ചെയ്തിരുന്നു. എറണാകുളും ദിവാന്‍സ്‌ റോഡില്‍ കല്‍പക ആയുര്‍വേദ ക്ലിനിക്ക്‌ എന്ന പേരില്‍ സ്ഥാപനം നടത്തിയവരാണ്‌ അറസ്റ്റിലായത്‌. പുത്തന്‍കുരിശ്‌ സ്വദേശിനി ആലിസ്‌ (38), സ്ഥാപനം നടത്തിപ്പുകാരന്‍ കണ്ണൂര്‍ കരുവച്ചാല്‍ വഞ്ചിപ്പുരക്കല്‍ സുഭാഷ്‌ (30), ഇടനിലക്കാരനായ കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മനോജ്കുമാര്‍ (40) എന്നിവരും തിരുമ്മുകേന്ദ്രത്തില്‍ എത്തിയ ഇളംകുളം സ്വദേശി ചന്ദ്രന്‍ (47) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവിടെയും മൊബെയില്‍ ഫോണിലൂടെയായിരുന്നു ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ചിരുന്നത്‌.

ഹെല്‍പ്പ്‌ ലൈന്‍ ബോഡി മസാജ്‌ എന്ന പേരില്‍ പത്രങ്ങള്‍ വഴി പരസ്യം നല്‍കുകയും ഇടപാടുകാരെ കണ്ടെത്തിയിരുന്ന ഒരു സംഘത്തെ അടുത്തിടെ കൊച്ചി പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇവരെ ഫോണില്‍ ബന്ധപ്പെടുന്നവരെ സ്ഥാപനത്തില്‍ വിളിച്ചുവരുത്തുകയോ ഇടപാടുകാര്‍ ആവശ്യപ്പെടുന്നിടത്ത്‌ സ്ത്രീകളെ എത്തിച്ചുകൊടുക്കുകയോ ആയിരുന്നു രീതി.

സീരിയല്‍-സിനിമാതാരങ്ങളെന്ന പേരില്‍ എറണാകുളത്ത്‌ താമസിച്ച്‌ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അമ്മയും 19കാരിയായ മകളുമടക്കുമുള്ള ആറംഗസംഘത്തെ എറണാകുളം മുല്ലശ്ശേരി കനാല്‍ റോഡിലെ എഎസ്‌ ടൂറിസ്റ്റ്‌ ഹോമില്‍ നിന്ന്‌ ഇതിന്‌ മുമ്പാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

വീട്ടമ്മമാര്‍ മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ വരെ ഈ സംഘത്തില്‍ അംഗങ്ങളാണ്‌. കൂടാതെ നേപ്പാളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച്‌ നടത്തുന്ന മൊബെയില്‍ സെക്സും ജില്ലയില്‍ വന്‍തോതില്‍ നടക്കുന്നുണ്ട്‌.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലാണ്‌ ഇത്തരം പെണ്‍വാണിഭങ്ങള്‍ നടക്കുന്നത്‌. ചില്ലുകളില്‍ കറുത്ത സണ്‍ഫിലിം ഒട്ടിച്ചാണ്‌ ഇത്തരം വാഹനങ്ങള്‍ ഓടുന്നത്‌.

വിദേശത്തുനിന്നും എറണാകുളത്തെത്തി അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്‌. റഷ്യയില്‍ നിന്നും ഫിലിപൈന്‍സില്‍ നിന്നുമുള്ള സുന്ദരിമാര്‍ക്കും കൊച്ചു പെണ്‍കുട്ടികള്‍ക്കുമാണ്‌ ഇപ്പോള്‍ മാര്‍ക്കറ്റ്‌ എന്നാണ്‌ രഹസ്യവിവരം.

1 comments :

  1. ഫസല്‍ ബിനാലി.. said...

    Naaleyekkurichulla chintha biethippeduthunnu