Friday, December 14, 2007

കോതമംഗലം: സുഖവിപണന കേന്ദ്രവും ഏമാന്മാരുടെ തരികിടയും

  • പെണ്‍കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത്‌ ഉന്നതര്‍ക്ക്‌ കാഴ്ചവയ്ക്കാന്‍
  • പിന്നില്‍ പ്രവര്‍ത്തിച്ചത്‌ രാഷ്ട്രീയത്തില്‍ ഉയര്‍ച്ച ആഗ്രഹിച്ച വ്യക്തി
  • ഈ വ്യക്തിക്ക്‌ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്‌ പെണ്‍കുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരി
  • കന്യാകുമാരി പോലീസില്‍നിന്നുള്ള സന്ദേശം കോതമംഗലം പോലീസ്‌ ഒതുക്കി
  • പെണ്‍വാണിഭക്കാരെ കസ്റ്റഡിയിലെടുത്ത്‌ കേസിന്റെ സ്വഭാവം അട്ടിമറിക്കാന്‍ സംഘടിത നീക്കം
  • പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും എതിരായ ഭീഷണി വര്‍ദ്ധിക്കുന്നു
പി അജയന്‍
കോതമംഗലം: കോതമംഗലത്തെ പെണ്‍കുട്ടിയെ ആര്‌ എന്തിന്‌ തിരുവനന്തപുരത്ത്‌ (ശ്രദ്ധിക്കുക, കന്യാകുമാരിയിലല്ല) എത്തിച്ചു അല്ലെങ്കില്‍ കൊണ്ടുപോയി എന്നു പറയും മുന്‍പ്‌, ഇപ്പോള്‍ പോലിസ്‌ കസ്റ്റഡിയിലുള്ള (ശ്രദ്ധിക്കുക, പിടികിട്ടാപുള്ളിയെന്ന്‌ പോലിസ്‌ പറയുന്ന) കോലഞ്ചേരി സ്വദേശി (?) മോന്‍സിയുടെ നെല്ലിക്കുഴിയിലെ സുഖ വിപണന കേന്ദ്രത്തെക്കുറിച്ചും (നക്ഷത്ര വേശ്യലായം തന്നെ) അവിടെ വലിയ ഏമാന്റെ സംഘത്തില്‍ പെട്ട പോലിസുകാരുടെ അടിക്കടിയുള്ള സന്ദര്‍ശനത്തെക്കുറിച്ചും മുടങ്ങാതെ അവിടെ നിന്ന്‌ പറ്റുന്ന പടിയെക്കുറിച്ചും സുഖചികില്‍സയെക്കുറിച്ചും സൂചിപ്പിക്കേണ്ടതുണ്ട്‌.

ഒപ്പം മോന്‍സിയുള്‍പ്പെടെയുള്ളവരോട്‌ ഇപ്പോള്‍ പോലിസ്‌ കാണിക്കുന്ന 'നന്ദികേടും' പെണ്‍കുട്ടിയെ കോതമംഗലത്തുനിന്ന്‌ കടത്തിയവരുള്‍പ്പെടയുള്ളവരെ രക്ഷിക്കാന്‍ നടത്തുന്ന അട്ടിമറികളെക്കുറിച്ചും വിശകലനം ചെയ്യേണ്ടതുമുണ്ട്‌. അപ്പോള്‍ മാത്രമെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന്‌ പോലിസ്‌ അവകാശപ്പെടുന്നവര്‍ക്കായി പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി വഴിനീളെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുണ്ടാകുന്നതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടുകയുള്ളു.

നെല്ലിക്കുഴിയിലെ സുഖവിപണന കേന്ദ്രത്തെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ നന്നായറിയാം. പലരും അവിടം സന്ദര്‍ശിച്ചിട്ടുണ്ട്‌. ജില്ലക്കു പുറത്തുനിന്നും സന്ദര്‍ശകര്‍ എത്താറുമുണ്ട്‌. നാലുമാസത്തിലധികമായി സിഐയുടെ സ്ക്വാഡില്‍ പെട്ട ചിലര്‍ കൃത്യമായ ഇടവേളകളില്‍ ഇവിടെയെത്തി മാസപ്പടിയും സുഖവും പറ്റാറുണ്ട്‌.

ഈ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്‌ മോന്‍സിയും സംഘവുമാണെന്ന്‌ പ്രചരിപ്പിച്ചാല്‍ നാട്ടുകാര്‍ അത്‌ വിശ്വസിക്കും, യഥാര്‍ഥ പ്രതികളെ രക്ഷപെടുത്താനും കഴിയും. ആ കണക്കുകൂട്ടലിലാണ്‌ പോലിസ്‌ മൊഴിമാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്‌.

ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. പിടികിട്ടാപ്പുള്ളികളെന്ന്‌ പോലിസ്‌ പറയുന്ന മാര്‍ബിള്‍ വ്യാപാരി ജോയിയും മോന്‍സിയും സിഐയുടെ സ്വദേശമായ ഊന്നുകല്ലില്‍ രഹസ്യ കേന്ദ്രത്തില്‍ സസുഖം കഴിയുന്നുണ്ട്‌. മോന്‍സിയെ 'പിടികൂടി' മുഖ്യ പ്രതിയാക്കി കേസ്‌ നടപടികള്‍ 'പൂര്‍ത്തിയാക്കി' കഴിയുമ്പോള്‍ ജോയിക്കും മോന്‍സിക്കും മുന്‍കൂര്‍ ജാമ്യം തേടാം; പ്രതികള്‍ക്ക്‌ ഇതിനിടയില്‍ സുരക്ഷ സ്ഥാനത്ത്‌ എത്താം, കണേണ്ടവരെ കാണാം കേസ്‌ അട്ടിമറിക്കാം.

ഇതിനുവേണ്ടിയുള്ള പോലിസിന്റെ തരികിടകളാണ്‌ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.

രാഷ്ട്രീയ രംഗത്ത്‌ ഉയര്‍ന്നുവരാന്‍ ആത്മാര്‍ത്ഥതയും അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനവും പോര എന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. മദ്യവും മതിരാക്ഷിയും ചേര്‍ന്നുള്ള സേവയും സേവനവും അതിനാവശ്യമാണ്‌. അത്തരത്തില്‍ ഒരു നീക്കത്തിന്റെ ഭാഗമായാണ്‌ കോതമംഗലം പെണ്‍വാണിഭം നടന്നതെന്ന്‌ വാസ്തവത്തിന്റെ അന്വേനഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌.

തിരുവനന്തപുരത്ത്‌ ചില ഉന്നത നേതാക്കന്മാര്‍ക്ക്‌ കാഴ്ചവയ്ക്കാനാണ്‌ കോതമംഗലത്തുനിന്ന്‌ പെണ്‍കുട്ടിയെ കൊണ്ടുപോയത്‌. എന്നാല്‍ അവിടെയെത്തി, നേതാക്കന്മാരുടെ പീഡനത്തില്‍ പെണ്‍കുട്ടി തളര്‍ന്ന്‌ അവശയായപ്പോള്‍ കോതമംഗലത്ത്‌ രഹസ്യവിവരം ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആ വ്യക്തി ചിപ്സുകാരനെ ബന്ധപ്പെടുകയും ചിപ്സുകാരന്റെ ഭാര്യയുടെ പരിചയക്കാരിലൂടെ പെണ്‍കുട്ടിയെ 'രക്ഷപ്പെടുത്താന്‍' ശ്രമം നടക്കുകയും ചെയ്തു. ഇവരും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട്‌ ആദ്യം കണ്ട വണ്ടിയില്‍ കയറി പെണ്‍കുട്ടി കന്യാകുമാരിയിലെത്തുകയായിരുന്നത്രേ. സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കന്യാകുമാരി പോലീസ്‌ കണ്ടെത്തി ചോദ്യം ചെയ്യുകയും കോതമംഗലം പോലീസുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ മാന്‍ മിസിങ്ങിന്‌ പരാതി ലഭിച്ചിട്ടും പോലീസ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചില്ല. എന്നുമാത്രമല്ല കന്യകുമാരിയില്‍നിന്ന്‌ ലഭിച്ച സന്ദേശം മുക്കുകയും ചെയ്തു എന്നാണ്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍, വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങള്‍.

ഈ പെണ്‍വാണിഭത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ മറച്ചുപിടിക്കാനും യഥാര്‍ത്ഥ വ്യക്തികളെ രക്ഷപെടുത്താനുമാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌. അതിനായി പുതിയ കഥകള്‍ രചിക്കുകയാണ്‌. പെണ്‍വാണിഭവുമായി ബന്ധമുള്ള ചിലരെ ഉള്‍പ്പെടുത്തി കേസിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കാനാണ്‌ പോലീസും മാധ്യമപ്രവര്‍ത്തകനും ശ്രമിക്കുന്നത്‌.
(തുടരും)

0 comments :