Wednesday, December 12, 2007

കോതമംഗലം: കേസ്‌ അട്ടിമറിക്കുന്നു





  • പോലീസ്‌ വ്യാപകമായി ബ്ലാക്ക്മെയില്‍ ചെയ്യുന്നു

  • രണ്ടരലക്ഷം രൂപ 'പിരിച്ചെടുത്തു'

  • പിരിവിനുനേതൃത്വം നല്‍കുന്നത്‌ മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിള്‍

  • വ്യാജ വാര്‍ത്ത ചമയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍

  • കസ്റ്റഡിയിലെടുത്തവര്‍ സിഐയുടെ വീടിനുസമീപം രഹസ്യകേന്ദ്രത്തില്‍

  • പ്രതികളെ രക്ഷിക്കാന്‍ പുതിയ കഥകള്‍ മെനയുന്നു

  • ചിപ്സ്‌ വ്യാപാരിയും ഭാര്യയും സുരക്ഷിതര്‍

  • പെണ്‍കുട്ടിയെ ചിപ്സ്‌ വ്യാപാരിക്ക്‌ പരിചയപ്പെടുത്തിയത്‌ ഫോണിലൂടെ

  • പ്രതികളുടെ ബന്ധുക്കള്‍ നിയമസഹായം തേടി മൂവാറ്റുപുഴയില്‍

  • സംഭവം കുറുപ്പുംപടി സിഐയുടെ പരിധിക്കുള്ളില്‍

  • അന്വേഷണം കോതമംഗലം സിഐയുടെ കീഴില്‍

പി. അജയന്‍


കോതമംഗലം: ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായിട്ടും ദുരൂഹതകള്‍ ബാക്കി. കേസന്വേഷണം അട്ടിമറിക്കാനും കേസ്‌ തേച്ചുമാച്ചുകളയാനും അണിയറയില്‍ പ്രവര്‍ത്തനം ശക്തം.

സ്ഥലത്തെ ഒരു പ്രമുഖ സ്റ്റുഡിയോ ഉടമയുടെ മകനും മാര്‍ബിള്‍ വിപണനകേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമാണ്‌ പിടിയിലായത്‌. ഇവരെ സിഐയുടെ വീടിനുസമീപം രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതായി വിവരം.

കേസ്‌ വഴിതിരിച്ചുവിടാന്‍, പഴയ കോതമംഗലം പീഡനക്കേസുമായി ബന്ധപ്പെട്ടവരേയും പോലീസ്‌ വേട്ടയാടുന്നതായി പരാതി. കേസില്‍ പ്രതിചേര്‍ക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പലരില്‍നിന്നായി രണ്ടരലക്ഷം രൂപ പിരിച്ചെടുത്തതായി അറിയുന്നു. പിരിവിന്‌ നേതൃത്വം നല്‍കുന്നത്‌ മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിളും ഒരു പത്രപ്രവര്‍ത്തകനുമാണത്രെ.

സെപ്റ്റംബര്‍ 28ന്‌ കുളങ്ങാട്ടുകുഴിയില്‍നിന്ന്‌ കോട്ടപ്പടിയിലുള്ള മാനസികരോഗികളുടെ പുനരധിവാസകേന്ദ്രത്തിലേക്ക്‌ പുറപ്പെട്ട ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ കാണാതായതാണ്‌ സംഭവത്തിന്‌ തുടക്കം.

ഇതുമായി ബന്ധപ്പെട്ട്‌ 29ന്‌ പിണ്ടിമന പഞ്ചായത്തിലെ ഒരു വനിതാ മെമ്പറുടെ സഹായത്താല്‍ പെണ്‍കുട്ടിയുടെ മാതാവ്‌ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. നഴ്സിംഗ്‌ വിദ്യാലയത്തിലേക്ക്‌ പോയ മകളെ കാണാനില്ലെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ്‌ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചില്ല.

എന്നാല്‍ ഡിസംബര്‍ ആറിന്‌ ലഭിച്ച ഒരു അജ്ഞാതസന്ദേശത്തെ തുടര്‍ന്ന്‌ വനിതാ മെമ്പറുടെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ എറണാകുളം വല്ലാര്‍പാടം പള്ളിക്കുസമീപം അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. മുളവുകാട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ കോതമംഗലം പോലീസിന്‌ കൈമാറുകയും എസ്‌ഐയുടെ നിര്‍ദേശപ്രകാരം വൈദ്യപരിശോധനയ്ക്ക്‌ വിധേയ മാക്കുകയും ചെയ്തപ്പോഴാണ്‌ ദിവസങ്ങള്‍ നീണ്ട പീഡനവിവരം പുറത്തറിഞ്ഞത്‌.

കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എം. ജിജിമോന്റെ നേതൃത്വത്തില്‍ നടന്ന തുടര്‍ അന്വേഷണത്തിലാണ്‌ രണ്ടുപേര്‍ കസ്റ്റഡിയിലായത്‌.

പെണ്‍കുട്ടിയുടെ തിരോധാനവും പീഡനവും സംബന്ധിച്ച്‌ ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചവയാണെന്നും 'വാസ്തവ'ത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്നവകാശപ്പെട്ടാണ്‌ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌.

പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച്‌ അല്ലെങ്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുസംബന്ധിച്ച്‌ ഇതുവരെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടവയായിരുന്നു. സംഭവ ദിവസം രാവിലെ ഒന്‍പതുമണിക്ക്‌ കോതമംഗലം ബസ്‌ സ്റ്റാന്റിനുസമീപത്തുനിന്ന്‌ ഒരു സ്ത്രീയുടെ പ്രേരണയാല്‍ ടാറ്റാസുമോയില്‍ കയറ്റികൊണ്ടുപോയി അഞ്ചുപേര്‍ ചേര്‍ന്ന്‌ പീഡിപ്പിച്ചു എന്ന്‌ പെണ്‍കുട്ടി മൊഴിനല്‍കി എന്നാണ്‌ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്‌. ടാറ്റാസുമോയില്‍ കയറിയ പെണ്‍കുട്ടിയെ മയക്കുമരുന്ന്‌ മണപ്പിച്ച്‌ ബോധംകെടുത്തിയെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ ബോധംവീണുവെന്നുമാണ്‌ പെണ്‍കുട്ടി മൊഴി നല്‍കിയതായാണ്‌ വാര്‍ത്തകള്‍.
എന്നാല്‍ അന്നു രാവിലെ ഒന്‍പതരയ്ക്ക്‌ കോതമംഗലത്തുനിന്ന്‌ കുളങ്ങാട്ടുകുഴി വഴി പോകുന്ന ബസില്‍ കയറിയ പെണ്‍കുട്ടി പഠിച്ചുകൊണ്ടിരുന്ന കോട്ടപ്പടിയിലെ സ്ഥാപനത്തിനുമുമ്പില്‍ ഇറങ്ങിയതിന്‌ വ്യക്തമായി തെളിവുകളുണ്ട്‌. അതായത്‌ ഈ സ്ഥാപനത്തിലെത്തിയശേഷമാണ്‌ പെണ്‍കുട്ടി സ്വമനസാലേ പീഡകര്‍ക്കൊപ്പം പോകുകയോ പീഡകര്‍ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുള്ളത്‌.

കോട്ടപ്പടിയിലുള്ള സ്ഥാപനത്തില്‍ ആറുമാസം മുന്‍പാണ്‌ എഎന്‍എം വിദ്യാര്‍ത്ഥിനിയായി പെണ്‍കുട്ടി ചേരുന്നത്‌. ഇവിടെ ചേരാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്‌ അയല്‍വാസിയായ രേഖയാണെന്നറിയുന്നു. രേഖയ്ക്ക്‌ പെണ്‍വാണിഭസംഘവുമായി ബദ്ധമുണ്ടെന്ന്‌ തെളിവുകള്‍ സൂചിപ്പിക്കുന്നു. ആറുമാസം മുന്‍പ്‌ കാണാതായ രേഖയെക്കുറിച്ച്‌ പിന്നീട്‌ വിവരം ലഭിക്കുന്നത്‌ മൂന്നുമാസം കഴിഞ്ഞാണ്‌. തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്നു എന്നാണ്‌ അറിവായത്‌.

രേഖയും ഈ പെണ്‍കുട്ടിയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൂചനകളുണ്ട്‌. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാര്‍ബിള്‍ വ്യാപാരിക്ക്‌ പെണ്‍കുട്ടിയെ പരിചയപ്പെടുത്തികൊടുത്തത്‌ രേഖയാണ്‌. അതും ഫോണിലൂടെ. വ്യാപാരി വിവാഹിതനാണ്‌. ഭാര്യ തിരുവനന്തപുരം സ്വദേശിയും. ഇവരുടെ കൂടെ അറിവോടും സമ്മതതോടുമാണ്‌ പെണ്‍കുട്ടിയെ കന്യാകുമാരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. ഇവര്‍ക്ക്‌ പെണ്‍കുട്ടിയെ പരിചയപ്പെടുത്തികൊടുത്തത്‌ കോട്ടപ്പടിയില്‍ പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരിയാണ്‌.

ആസൂത്രിതമായി നടത്തിയ നീക്കങ്ങളാണ്‌ ഈ പീഡനത്തിനുപിന്നിലുള്ളതെന്ന്‌ ഇതില്‍നിന്നുതന്നെ വ്യക്തം. കോതമംഗലം കേന്ദ്രമാക്കി അന്യസംസ്ഥാനങ്ങളില്‍ ബന്ധമുള്ള റാക്കറ്റാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും വ്യക്തം. രാഷ്ട്രീയ-വ്യാപാര-പോലീസ്‌ ഉന്നതന്മാര്‍ക്ക്‌ ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന്‌ സൂചന. ഇവരെ രക്ഷിക്കാനാണ്‌ പെണ്‍കുട്ടി നല്‍കിയ മൊഴി എന്ന അടിസ്ഥാനത്തില്‍ പോലീസ്‌ ചില കഥകള്‍ പുറത്തുവിടുന്നതും മാധ്യമപ്രവര്‍ത്തകന്‍ അത്‌ പൊലിപ്പിച്ച്‌ പ്രചരിപ്പിക്കുന്നതും.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതന്മാര്‍ അടക്കമുള്ളവര്‍ നാട്ടില്‍തന്നെ ഉണ്ടെന്നാണ്‌ സൂചന. എന്നാല്‍ പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടു എന്ന്‌ പ്രചരിപ്പിക്കാനാണ്‌ പോലീസിനു താല്‍പ്പര്യം. അതേസമയം പ്രതികളുടെ ബന്ധുക്കളില്‍ ചിലര്‍ നിയമസഹായം തേടി മൂവാറ്റുപുഴയിലെത്തിയതായി വാസ്തവത്തിന്‌ വിവരം ലഭിച്ചു. പഴയ കോതമംഗലം പീഡനക്കേസിലെ പ്രതികളെ രക്ഷിച്ച അഭിഭാഷകനെ തേടിയാണ്‌ ഇവരെത്തിയത്‌.
(തുടരും)
* നിയമപരമായ കാരണങ്ങളാല്‍ പീഡിതയുടെ ചിത്രം അവ്യക്തമാക്കിയിരിക്കുന്നു

1 comments :

  1. വിന്‍സ് said...

    ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ... ഈ പെണ്ണിനെ രണ്ടു പ്രാവശ്യം തട്ടി കൊണ്ടു പോയി പീഡിപ്പിച്ചു എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കത്തില്ല. പെണ്ണുങ്ങള്‍ കൊടുക്കാന്‍ ഇറങ്ങും അവസാനം വല്ല പോലീസും പൊക്കുബ്ബോള്‍ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു എന്നും പറഞ്ഞു കേസ് തിരിക്കും. പാവം കുറേ ആണുങ്ങളുടെ പണവും മാനവും പോവും. ഈ കേസ് കോടതില്‍ നില നില്‍ക്കത്തും ഇല്ല. ഈ പെണ്ണിനെ തട്ടി കൊണ്ട് പോയതാണെങ്കില്‍ എന്തു കൊണ്ട് വീട്ടുകാര്‍ കേസ് കൊടുത്തില്ല??