Thursday, January 10, 2008

അന്യസംസ്ഥാന ലോട്ടറി ബഹിഷ്ക്കരണത്തിന്റെ മറുപുറം

  • കേരളത്തിന്റെ വാര്‍ഷിക പദ്ധതി 7700 കോടിയുടേത്‌
  • ലോട്ടറി മാഫിയയില്‍ നിന്ന്‌ നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത്‌ 8470 കോടി
  • മാഫിയയെ സംരക്ഷിക്കുന്നത്‌ ധനമന്ത്രി തോമസ്‌ ഐസക്‌

പ്രസീദ പത്മ

കൊച്ചി :കേരളത്തിലെ 120 സാധാരണക്കാരെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുകയും സര്‍ക്കാറിന്‌ 8,470 കോറ്റിയുടെ കുടിശ്ശിക വരുത്തുകയും ചെയ്ത ലോട്ടറി മാഫിയയ്ക്ക്‌ നിയമപരമായ ഒത്താശ നല്‍കി സംരക്ഷിച്ചത്‌ നിയമമന്ത്രി ഡോ.തോമസ്‌ ഐസക്‌. ലോട്ടറി രാജാവ്‌ സാന്തിയാഗൊ മാര്‍ട്ടിനില്‍ നിന്ന്‌ പാര്‍ട്ടിപത്രത്തിന്‌ ലഭിച്ച രണ്ടു കോടി രൂപയുടെ സംഭാവനയ്ക്കുള്ള നന്ദിപ്രകാശനമാണ്‌ ഈ ജനവഞ്ചനയെന്ന്‌ സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: കേരളത്തിന്റെ വാര്‍ഷിക പദ്ധതി 7,700 കോടിയുടേതാണ്‌. എന്നാല്‍ ലോട്ടറി മാഫിയയില്‍ നിന്നും പിരിഞ്ഞുകിട്ടാനുള്ളത്‌ 8,470 കോടി.) ലോട്ടറിയുമായി പുലബന്ധമില്ലാത്ത സുപ്രീംകോടതിയുടെ ഒരു വിധി മറയാക്കിയാണ്‌ ലോട്ടറിക്കുടിശിക പോലും പിരിച്ചെടുക്കാതെ മാര്‍ട്ടിനും കൂട്ടര്‍ക്കും കേരളത്തിലെ സാധരണക്കാരെ കൊള്ളയടിക്കാന്‍ തോമസ്‌ ഐസക്‌ പരിസരമൊരുക്കിയത്‌.

ഒറ്റയക്ക-ഓണ്‍ലൈന്‍-അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും അവരെ നിയമപരമായി നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും വിജിലന്‍സ്‌ ഡയറക്ടര്‍ സിബി മാത്യൂ നല്‍കിയ വിശദമായ റിപ്പോര്‍ട്ട്‌ മാര്‍ട്ടിനും കൂട്ടര്‍ക്കും വേണ്ടി കോള്‍ഡ്‌ സ്റ്റോറേജില്‍ തള്ളിയതും തോമസ്‌ ഐസക്‌.

2006 ഏപ്രിലില്‍ സുപ്രീം കോടതി ജസ്റ്റിസ്‌ റുമ പാല്‍ പുറപ്പെടുവിച്ച ഒരു വിധി ദുര്‍വ്യാഖ്യാനിച്ചാണ്‌ തോമസ്‌ ഐസക്കും സെയില്‍ടാക്സ്‌ വകുപ്പിലെ ചില ഉന്നതരും ചേര്‍ന്ന്‌ മാര്‍ടിനേയും കൂട്ടരേയും സംരക്ഷിച്ചത്‌ .ആ വിധി മറയാക്കി ലോട്ടറി ടിക്കറ്റ്‌ വില്‍പ്പനച്ചരക്കല്ലെന്നും വില്‍പ്പനച്ചരക്കാണെങ്കില്‍ മാത്രമെ നികുതി ചുമത്താന്‍ കഴിയുകയുള്ളു എന്നായിരുന്നു ധനമന്ത്രിയുടേയും കോക്കസ്സിന്റേയും നിലപാട്‌.

എന്നാല്‍ ജസ്റ്റിസ്‌ റുമ പാലിന്റെ ഉത്തരവ്‌ ഇന്‍ഡസ്റ്റ്രിയല്‍ സ്പിരിറ്റുമായി ബന്ധപ്പെട്ട്‌ എക്സൈസ്‌ ഡ്യൂട്ടി ചുമത്തുന്നത്‌ സംബന്ധിച്ചായിരുന്നു.ലോട്ടറി ടിക്കറ്റ്‌ വില്‍പ്പനയുമായി അതിന്‌ പുലബന്ധം പോലുമില്ലായിരുന്നു.പിന്നീട്‌ സംസ്ഥാന അക്കൗണ്ടന്റ്‌ ജനറല്‍ , കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ടാക്സ്‌ കൗണ്‍സല്‍ നന്ദകുമാര മേനോന്‍ന്റെ നിയമോപദേശം തേടിയപ്പോഴാണ്‌ തോമസ്‌ ഐസക്കിന്റേയും കോക്കസ്സിന്റേയും കള്ളക്കളി പൊളിഞ്ഞത്‌.റുമ പാലിന്റെ വിധി ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ടതല്ലെന്നും നികുതിക്കുടിശിക മുഴുവനും പിരിച്ചെടുക്കാമെന്നുമായിരുന്നു നന്ദകുമാര മേനോന്‍ന്റെ ഉപദേശം.

എന്നാല്‍ ലോട്ടറി മാഫിയയ്ക്കെതിരെ ശക്തമായ നടപടികളെടുത്തിരുന്ന ഡയറക്ടര്‍ കെ സുരേഷ്‌ കുമാറിനെ അതിനുമുന്‍പ്‌ തന്നെ തല്‍സ്ഥാനത്തു നിന്ന്‌ പറപ്പിച്ചിരുന്നു.കൂടാതെ ലോട്ടറി കുടിശിക പിരിച്ചെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ലോട്ടറിക്കേസ്സുകളുടെ നടത്തിപ്പ്‌ കര്യക്ഷമമക്കാനും വേണ്ടി മുഖ്യ മന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വിളിച്ചു കൂട്ടിയ ധനവകുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം പോളിറ്റ്ബ്യൂറോയെ കൊണ്ട്‌ മാറ്റിവയ്പ്പിക്കുകയും ചെയ്ത മാര്‍ടിന്‍ സംരക്ഷകനാണ്‌ തോമസ്‌ ഐസക്‌.

തീര്‍ന്നില്ല സര്‍ക്കാര്‍ തന്നെ ഒറ്റയക്ക ലോട്ടറി ആരംഭിച്ച്‌ മര്‍ട്ടിനും കൂട്ടര്‍ക്കും നുഴഞ്ഞുകയറ്റത്തിന്‌ കൗശലപ്പാത തീര്‍ത്ത ശേഷമാണ്‌ ഇന്നലെ മുതല്‍ എം വി ജയരാജന്റെ നേതൃത്വത്തിലുള്ള കേരള ലോട്ടറി ഏജന്റ്സ്‌ ആന്റ്‌ സെല്ലെഴ്സ്‌ യൂണിയന്‍ ( സി ഐ ടി യു ) ഇന്നലെ മുതല്‍ അന്യസംസ്ഥാന ലോട്ടറി ബഹിഷ്ക്കരണം ആരംഭിച്ചിട്ടുള്ളത്‌.

3 comments :

  1. ഭ്രമരന്‍ said...

    Really shocking.This 8470 crore is for one year arear or for entire term?

  2. സമയം ഓണ്‍ലൈന്‍ said...

    ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
    by
    സമയം ഓണ്‍ലൈന്‍
    http://www.samayamonline.in

  3. കൊച്ചുമുതലാളി said...

    :(

    ചുഴിഞ്ഞ് ചിന്തിച്ചാല്‍ ഇതിലും വലിയ കൊള്ളള്‍ വെളിച്ചം കാണും. ഐസക്ക് മന്തിയായപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായം ഇങ്ങേരൊരു പ്രഫഷണല്‍ കള്ളനാണ്.