Tuesday, January 22, 2008

പ്രണാമമര്‍പ്പിക്കുക, ഈ സ്ത്രൈണ സ്ഥൈര്യത്തിന്‌

ഗുജറാത്തില്‍,
മോഡിയുടെ നേതൃത്വത്തില്‍
സംഘപരിവാറിന്റെ വേതാളങ്ങള്‍
വര്‍ണവെറിപൂണ്ട്‌
ഉറഞ്ഞുതുള്ളിയപ്പോള്‍
ചിതറിക്കപ്പെട്ടത്‌, ന്യൂനപക്ഷമായ
മുസ്ലീങ്ങളായിരുന്നു.
വര്‍ഗീയ ഉന്മൂലനത്തിന്റെ കൊലവിളിയുമായി
ത്രിശൂലധാരികള്‍
ഗര്‍ഭസ്ഥശിശുക്കളെപ്പോലും
ശൂലമുനയില്‍ കൊരുത്തുയര്‍ത്തി
അട്ടഹസിച്ചപ്പോള്‍
ഇന്ത്യയൊട്ടാകെ തരിച്ചുനിന്നു.
എന്നാല്‍ ഒരു സ്ത്രീ
ബില്‍ക്കീസ്‌ ബാനു റസൂല്‍
സ്ത്രൈണക്കരുത്തിന്റെ
സാന്നിധ്യമായി
സംഘപരിവാറിന്റെ നിണക്കൊതിക്കെതിരെ
ധൈര്യം സംഭരിച്ചുനിന്നു.
മാതാവടക്കമുള്ള ബന്ധുക്കളെ
കണ്‍മുമ്പില്‍
ബലാല്‍സംഗത്തിനിരയാക്കിയതും
വെട്ടിക്കൊന്നതും കണ്ടുനില്‍ക്കാന്‍
വിധിക്കപ്പെട്ടതുകൂടാതെ ഗര്‍ഭിണിയായ
ബില്‍ക്കീസും
കൂട്ടബലാല്‍സംഗത്തിനിരയായി.
സമാനസ്വഭാവമുള്ള ബെസ്റ്റ്‌ ബേക്കറി
കേസിലെ സഹീറയും മാതാവും
ഒന്നിലേറെ തവണ കൂറുമാറി
പീഡകര്‍ക്കൊപ്പം നിന്നപ്പോള്‍
ഇരകള്‍ക്കുവേണ്ടി ധൈര്യം സംഭരിച്ച്‌
പോരാടുകയായിരുന്നു ബില്‍ക്കീസ്‌ ബാനു.
നിരന്തരം പീഡിപ്പിക്കപ്പെടുന്ന,
ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന,
പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ഇന്ത്യയിലെ
സ്ത്രീജന്മങ്ങള്‍ക്ക്‌,
ഝാന്‍സിറാണിയേപ്പോലെ
ദൃഢനിശ്ചയത്തിന്റെയും പണയപ്പെടുത്താത്ത
ഇച്ഛാശക്തിയുടെയും
മാതൃകയായിരിക്കുകയാണ്‌
ബില്‍ക്കീസ്‌ ബാനു.
ഒരു സ്ത്രീയുടെ ഏകാങ്ക
പോരാട്ടത്തിന്റെയും ഒരായിരം
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ
പ്രതീക്ഷയുടെയും അന്ത്യത്തില്‍
പ്രതികള്‍ക്ക്‌ കടുത്ത ശിക്ഷ
വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്‌
സ്ത്രീത്വങ്ങള്‍ക്ക്‌ ഉണര്‍ത്തുപാട്ടാകേണ്ടതാണ്‌.
പിടക്കോഴികളെപോലെ എല്ലാം സഹിച്ച്‌
സ്വന്തം ജന്മത്തെ പഴിക്കുകയല്ല, മറിച്ച്‌
പോരാടുകയാണ്‌ വേണ്ടതെന്ന
തിരിച്ചറിവും കൂടിയാവുകയാണ്‌
ബില്‍ക്കീസ്‌ ബാനു.
സമാനതകളില്ലാത്ത ഈ സ്ത്രൈണ
സ്ഥൈര്യത്തിനുമുന്നില്‍ ഞങ്ങള്‍
പ്രണാമമര്‍പ്പിക്കുന്നു.

3 comments :

  1. ബഷീർ said...

    കേസിലെ സഹീറയും മാതാവും
    ഒന്നിലേറെ തവണ കൂറുമാറി
    പീഡകര്‍ക്കൊപ്പം നിന്നപ്പോള്‍
    .........
    കൂറുമാറ്റി പീഡിപ്പിച്ച്‌ നിര്‍ത്തി എന്നല്ലെ ശരി ?

  2. കാര്‍വര്‍ണം said...

    pranamikkunnu

    aa manasine dairyathe

  3. ഒരു “ദേശാഭിമാനി” said...

    പിടക്കോഴികളെപോലെ എല്ലാം സഹിച്ച്‌
    സ്വന്തം ജന്മത്തെ പഴിക്കുകയല്ല, മറിച്ച്‌
    പോരാടുകയാണ്‌ വേണ്ടതെന്ന
    തിരിച്ചറിവും കൂടിയാവുകയാണ്‌
    ബില്‍ക്കീസ്‌ ബാനു.